പോസ്റ്റുകള്‍

ഡിസംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കരിന്തേള്‍

    നേരം വെെകിതുടങ്ങി.ഇരുട്ടിന് കനം കൂടിവന്നു..ഒരുപാട് കാത്തിരുന്ന നിമിഷം..പക്ഷെ ഇൗ കാത്തിരിപ്പിന് തന്‍റെ ഉയിരെടുക്കാനുള്ള ശക്തിയു ണ്ടെന്ന് മനസ്സിലായിതുടങ്ങിയിരി ക്കുന്നു.വരാമെന്നുപറഞ്ഞ സമയവും അതിക്രമിച്ചു.....പറഞ്ഞതാണ് പലതവണ...രാത്രിയില്‍ ഇങ്ങനൊരു കണ്ടുമുട്ടല്‍ വേണ്ടെന്ന്....നിര്‍ബന്ധ മായിരുന്നു....കണ്ടേ തീരൂ എന്ന വാശി.. ആരുടെയെങ്കിലും കണ്ണില്‍പ്പെട്ടാല്‍ പ്പിന്നെ പറയണ്ട.....കൊന്നുകളയും..                     വരാമെന്നുറപ്പുപറഞ്ഞതു കൊണ്ടാണ് വീട്ടിലാരുമറിയാതെ അടുക്കളവാതില്‍ കൊളുത്തിടാതെ ചാരിയത്.അമ്മ ചോദിച്ചപ്പോള്‍ വാതില്‍ ഭദ്രമായി അടച്ചെന്ന പുതിയൊരു നുണയും.ചില നേരത്തെ നുണകള്‍ ഇത്തിരി ക്രൂരമാകുന്നുണ്ടോ എന്ന പതിവു സന്ദേഹവുംകൂടി യായപ്പോള്‍ സഹിക്കാനായില്ല.          പരിഭ്രമിച്ച് വിളറിയ മുഖവുമായി വീട്ടിലേക്കു കയറിവന്ന തന്നോട് എന്തുപറ്റി എന്നുചോദിച്ചപ്പോള്‍ ഒന്നുമി ല്ലെന്ന് അമ്മയോട് മറുപടിപറഞ്ഞ തില്‍ നിന്നായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് കുളിക്കടവില്‍ ആളുകൂടുതലായിരുന്നെന്നും, കിണറ്റിന്‍കരയില്‍വച്ച് കുടം താഴെ വീണെന്നും, പാടവരമ്പിലൂടെ നടന്നു വരുമ്പോള്‍ കാ